Tuesday, July 29, 2014

ദേശീയ പാതകളിലെ സ്വകാര്യ വാഹങ്ങളുടെ ' ടോള്‍ ' ഒഴിവാക്കുമ്പോള്‍

ദേശീയ പാതകളിലെ സ്വകാര്യവാഹനങ്ങളുടെ ടോള്‍ ഒഴിവാകാന്‍ ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു .ടോള്‍ ബൂത്തുകളില്‍ ഇനി സ്വകാര്യ വാഹങ്ങള്‍ക്ക് കാത്തു കെട്ടി കിടക്കേണ്ട ഒരു പ്രതി ബന്ധവും കൂടാതെ ടോള്‍ ബൂത്തുകള്‍ കടന്നു പോകാം . കേള്‍ക്കുമ്പോള്‍ വളരെ നല്ല തീരുമാനം തന്നെ എന്തിനു ഒരു ടോള്‍ വിരുദ്ധ സമര സമിതി നേതാവിനെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ പ്രാപ്തിയുണ്ടതിന് അപ്പോള്‍ പിന്നെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !!! പകല്‍ക്കൊള്ളക്ക് ഇളവുകളുടെ പേരിലുള്ള ഒരു മറവുണ്ടാക്കുകയും കൊള്ള നിര്‍ബാധം തുടരുകയും ആണ് ഇവിടെ ചെയ്യുനത് . രാജ്യത്തെ ദേശീയപാതകളിലുള്ള തിരഞ്ഞെടുത്ത 50 ടോള്‍ ബൂത്തുകളില്‍ ദേശീയ പാത വികസന അതോരിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഒരു തീരുമാനത്തിന് ഉപരിതല ഗതാഗത മന്ത്രാലയം പച്ചക്കൊടി വീശാന്‍ പോകുന്നത് .

 സ്വകാര്യ വാഹങ്ങളുടെ ടോള്‍ ഒഴിവാക്കുകയും അതിനു ബദലായി വാഹങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ വിലക്ക് അനുപാതമായി 2 % സെസ് ( അതായത് പുതിയ വാഹനം വാങ്ങുമ്പോള്‍ 3 ലക്ഷം രൂപ യുള്ള വാഹനത്തിനു 6000രൂപ , 5 ലക്ഷം ഉള്ള വാഹനത്തിനു 10000 രൂപ എന്നിങ്ങനെ ) ഏര്‍പ്പെടുത്തുകയും ,(നിലവില്‍ നല്‍കുന്ന 15 വര്‍ഷത്തേക്കുള്ള റോഡ്‌ ടാക്സിന് പുറമേ ആണ് ഇത് ) റോഡ്‌ അറ്റക്കുറ്റ പണികള്‍ക്കായി എന്ന പേരില്‍ ഇന്ധനം നിറക്കുമ്പോള്‍ നല്‍കുന്ന പെട്രോള്‍ ഡീസല്‍ സെസ് 2.95 രൂപയില്‍ നിന്ന് ഉയര്‍ത്തുകയും , നിലവില്‍ നിരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹങ്ങളില്‍ നിന്ന് 1000 രൂപ അധികം ചുമത്തുകയും ആണ് ചെയ്യുന്നത് . സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് ടോള്‍ വരുമാനത്തിന്റെ 14 % (1600 കോടി രൂപ കഴിഞ്ഞ വര്‍ഷം ) മാത്രം ആണ് സ്വകാര്യ വാഹങ്ങളുടെ ടോള്‍ പിരിവു ഇനത്തില്‍ ലഭിക്കുന്നത് .ഇത് മൂലം ടോള്‍ പ്ലാസകളില്‍ ഉണ്ടാകുന്ന തിരക്കും പ്രശ്നങ്ങളും വേറെയും .ബാക്കി തുക മുഴുവന്‍ ലഭിക്കുന്നത് കൊമേഴ്സ്യല്‍ വാഹങ്ങളില്‍ നിന്നാണ് (കഴിഞ്ഞ വര്ഷം ഏതാണ്ട് 9500 കോടി രൂപ ) .പുതിയ തീരുമാനം നടപ്പിലാക്കപ്പെടുമ്പോള്‍ നിലവില്‍ നടന്നിരുന്ന കൊള്ളയുടെ മൂന്നിരട്ടി കൊള്ളയാണ് സംഭവിക്കുന്നത്‌ . നിലവില്‍ സ്വകാര്യ വാഹനങ്ങളുടെ ചുങ്കം ഇനത്തില്‍ ലഭിക്കുന്നത് പ്രതിവര്‍ഷം1600 കോടി രൂപയും .പുതിയ തീരുമാനം നടപ്പിലാകുമ്പോള്‍ പുതിയ വാഹനം വാങ്ങുന്നവര്‍ നല്‍കേണ്ട 2 % സെസ് ഇനത്തില്‍ ലഭിക്കാന്‍ പോകുന്നത് 1840 കോടി രൂപയും കൂടാതെ നിലവില്‍ ഓടുന്ന എല്ലാ വാഹങ്ങളും അടക്കേണ്ട 1000 രൂപ ഇനത്തില്‍ ലഭികുന്നത്‌ 2156 കോടി രൂപ അങ്ങനെ ആകെ ലഭിക്കുന്നത് 3996 കോടി രൂപ . കൂടാതെ ഈ നിയമം പ്രകാരം ദേശീയ പാതയിലൂടെയോ ടോള്‍ പ്ലാസയില്‍ കൂടെയോ കടന്നു പോകാത്ത വണ്ടികളില്‍ നിന്നും നിശബ്ദമായി ചുങ്കം പിരിക്കുകയും ചെയ്യാം .ഇന്ത്യയിലെ മുഴുവന്‍ റോഡുകള്‍ക്കും ചുങ്കം ഏര്‍പ്പെടുത്തി എന്ന് ചുരുക്കം . 

ഇവിടേയും തീരുന്നില്ല തീരുമാനത്തിന്റെ സവിശേഷതകള്‍ രാജ്യത്താകമാനം നടക്കുന്ന ടോള്‍ വിരുദ്ധ സമരങ്ങളെ പൊളിക്കാനും ഒപ്പം ടോള്‍ സമരങ്ങളില്‍ പ്രാദേശികമായി പങ്കാളികളായിട്ടുള്ള 'ബി ജെ പി ക്ക് ' ആശ്വസിക്കാനും ആളുകളുടെ കണ്ണില്‍ പൊടിയിടാനും ഇത് കൊണ്ട് സാധിക്കും. കാണുമ്പോള്‍ മിന്നമിനുങ്ങാണെന്ന് തോന്നാമെങ്കിലും ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബിന്റെ ചൂട്ടു വെളിച്ചമാണ് തെളിയുന്നതെന്ന് സാരം .സമരങ്ങള്‍ ശക്തമാക്കുക ഇത്തരം കള്ള നിയമങ്ങളെ തള്ളിക്കളയുക .വിപ്ലവം വിജയിക്കുക തന്നെ ചെയ്യും