Thursday, August 28, 2014

കസ്തൂരി രംഗന്‍ Vs ഗാഡ്ഗില്‍




ജനങ്ങളെ കണക്കിലെടുക്കാതെ, ജങ്ങളോട് ചര്‍ച്ച ചെയ്യാതെ പശ്ചിമഘട്ട സംരക്ഷണം സാദ്ധ്യമാകില്ല എന്ന തിരിച്ചറിവ് ഇനിയും സര്‍ക്കാരുകള്‍ക്ക് ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവാണ് 'എല്ലാവരാലും' (പരിസ്ഥിതി രാഷ്ട്രീയ പ്രവര്‍ത്തകരും / പൊതു ജനങ്ങളും ) തള്ളിക്കളയപ്പെട്ട ' കസ്തൂരി രംഗന്‍ (ക്വാറി പാറമട സഹായി ) റിപ്പോര്‍ട്ട് 'നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് . ഏറെക്കുറെ ജനാധിപത്യപരമായിരുന്ന ' ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ' നടപ്പിലാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ ബി ജെ പി അതിന്റെ കോര്‍പ്പറേറ്റ് വിധേയത്വം കാണിച്ചു തുടങ്ങിയതിന്റെ തെളിവാണ് ഈ തീരുമാനം പശ്ചിമഘട്ട സംരക്ഷണമല്ല മറിച്ച് കൊള്ളക്കാരെ പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണ് ഈ തീരുമാനത്തിനും പിറകിലുള്ളത് .' പൂര്‍ണ്ണമായും ' ജനങ്ങളുടെ പങ്കാളിത്തമുള്ള പശ്ചിമഘട്ട സംരക്ഷണ സംവിധാനമൊരുക്കുന്നതിനു സര്‍ക്കാരുകള്‍ തയ്യാറാവേണ്ടിയിരിക്കുന്നു, ദീര്‍ഘവീക്ഷണത്തോടെയുള്ള ഇത്തരം സംവിധാനങ്ങളിലൂടേയെ പശ്ചിമഘട്ട സംരക്ഷണം സാദ്ധ്യമാകുകയുള്ളൂ .
ജനങ്ങളെ കണക്കിലെടുക്കാത്ത സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മലയോര മേഖലയെ രണ്ടാമതൊരു കലാപത്തിലേകായിരിക്കും തള്ളിവിടുന്നത്